കഴിഞ്ഞ ദിവസം ജീവൻ നഷ്ടപ്പെട്ട പ്രവാസിയുടെ മൃതദേഹം ഇവിടെ തന്നെ അടക്കാൻ ബന്ധപ്പെട്ടവർ ആദ്യം പറഞ്ഞു കുറച്ചു കഴിഞ്ഞു അവരുടെ ഒകെ മനസ്സ് മാറി മൃതദേഹം നാട്ടിൽ എത്തിക്കണം എന്ന് അതിന്റെ പിന്നിലെ കാരണം ആണ് എന്നെ ഞെട്ടിച്ചത്

EDITOR

സാമൂഹിക പ്രവർത്തകൻ അഷറഫ് താമരശ്ശേരിയുടെ ഫേസ് ബുക്ക് പോസ്റ്റുകൾ മനസ്സിൽ തട്ടുന്നവ ആണ് .സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ ഇന്നത്തെ ഫേസ് ബുക്ക് പോസ്റ്റ് മനസിനെ വളരെ വിഷമത്തിൽ ആക്കി അതിന്റെ കാരണം മനുഷ്യന് സ്വന്തം ബന്ധുക്കൾ അല്ലേൽ കൂട്ടുകാർ തന്നെ എന്തുമാത്രം വില കല്പിക്കുന്നു എന്നത് അപേക്ഷിച്ചാണ്‌ . ഒരാളെ കൊണ്ട് ഗുണം ഇല്ലാതെ ആരും ഒരു സഹായവും ചെയ്യാത്ത അവസ്ഥ.അദ്ദേഹത്തിന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ

ഇന്നലെ നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് അയച്ച മൃതദേഹങ്ങളിൽ ഒരു മലയാളിയുടെ അവസ്ഥ വളരേ കൗതുകമായി തോന്നി. തന്റെ ജോലിയാവശ്യാർത്ഥം നാട്ടിൽ നിന്നുള്ള യാത്രക്കിടെ വിമാനത്താവളത്തിൽ വെച്ചാണ് കഴിഞ്ഞ ദിവസം ഈ പ്രവാസി മരണമടയുന്നത്. മൃതദേഹം നാട്ടിലേക്ക് അയക്കാൻ എത്ര ചിലവ് വരുമെന്ന്‌ അന്വേഷിച്ച് ചിലർ വിളിച്ചിരുന്നു. നടപടി ക്രമങ്ങൾ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലയക്കാൻ വരുന്ന ചിലവ് ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തി. ഇത്രയും സംഖ്യ ചിലവഴിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ മൃതദേഹം ഇവിടെ തന്നെ മറവ് ചെയ്യാനായിരുന്നു അവരുടെ നിർദേശം. അത് പ്രകാരം ഇവിടെ മറവ് ചെയ്യാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോകവെ വീണ്ടും ആളുകൾ ബന്ധപ്പെട്ടിട്ടു പറഞ്ഞു മൃതദേഹം നാട്ടിലേക്ക് തന്നെ അയക്കാൻ.

പെട്ടന്നുണ്ടായ മാനസാന്തരത്തിന്റെ കാരണം അന്വേഷിച്ച് പോയപ്പോഴാണ് അതിലും കൗതുകം. വിമാനത്താവളത്തിൽ വെച്ച് മരണപ്പെട്ട വ്യക്‌തിയെ വിമാനത്തിൽ വെച്ച് മരിച്ചു എന്ന് ആരോ വേണ്ടപ്പെട്ടവരെ അറിയിച്ചതാണ് കാര്യങ്ങളെ ഇത്രമേൽ മാറ്റി മറിച്ചത്. വിമാനത്തിൽ വെച്ച് മരിച്ചാൽ വലിയ തുക നഷ്ട പരിഹാരം ലഭിക്കുമെന്ന ധാരണയിൽ പിന്നീട് മൃതദേഹത്തിന് ഒന്നിൽ കൂടുതൽ അവകാശികൾ രംഗത്ത് വന്നിരുന്നു. മനുഷ്യന്റെ കാര്യം ഇത്രയേയുള്ളൂ. തനിക്ക് എന്ത് കിട്ടും എന്ന് നോക്കി മാത്രം മറ്റുള്ളവരെ സ്നേഹിക്കുന്നവരായി മാറുന്നു മനുഷ്യർ.നമ്മിൽ നിന്നും വിട്ട് പിരിഞ്ഞു പോയ പ്രിയ സഹോദരങ്ങൾക്ക് ഉടയ തമ്പുരാൻ നന്മകൾ വാർഷിക്കുമാറാകട്ടെ.അവരുടെ പ്രിയപ്പെട്ടവർക്ക് ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ