മൂന്നു പേരാൽ അപമാനിക്കപ്പെട്ട എന്നെ എല്ലാമറിഞ്ഞു വിവാഹം ചെയ്യാൻ കഴിയുന്നവരിൽ നിന്ന് ആലോചന ക്ഷണിക്കുന്നു പോസ്റ്റ് ഇട്ട് മിനിറ്റുകൾക്കുള്ളിൽ പരിഹാസ കമെന്റുകൾ

EDITOR

Updated on:

മൂന്നു പേരാൽ അപമാനിക്കപ്പെട്ട എന്നെ എല്ലാമറിഞ്ഞു കൊണ്ട് വിവാഹം കഴിക്കാൻ താൽപര്യപ്പെടുന്നവരിൽ നിന്നും ആലോചന ക്ഷണിക്കുന്നു.രമ്യ26 വയസ്സ്(താഴെ മൊബൈൽ നമ്പറും കൊടുത്തു)എന്ന് സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റിട്ടതിനു ശേഷം മേശയിൽ തല ചാരിവെച്ച് അവൾ കിടന്നു.കുറച്ചു ദിവസങ്ങളായി ചാനലിലും പത്രത്തിലുമെല്ലാം താനാണ് വാർത്ത. പേരില്ലെങ്കിലും ആ വാർത്തകൾ കാണുമ്പോൾ കണ്ണ് നിറയും.ശരീരത്തിലെ ഉണങ്ങിത്തുടങ്ങിയ മുറി-വുകളിലെ നീറ്റൽ ഇതുവരെ മാറിയിട്ടില്ല .ഫേസ് ബുക്കിലെ വാർത്തകൾക്കടിയിലെ കമ്മൻ്റുകൾ വായിക്കുബോഴാണ് ശരിക്കും നെ-  ഞ്ച് പൊ  – ള്ളുന്നത്.അഴിഞ്ഞാടി നടക്കുന്നവളായിട്ടാണ് പലരും കണ്ടത്. ഒറ്റക്ക് വേറെ സ്ഥലത്ത് പോയി ജോലി ചെയ്തിട്ടല്ലെ എന്തെ കേരളം പേരാഞ്ഞിട്ടാണോ വേറെ സംസ്ഥാനം അങ്ങനെ അങ്ങനെ.മുഴുവൻ വായിച്ചപ്പോഴെക്കും രക്ഷപ്പെടണ്ടായിരുന്നു തോന്നി. ആകെ ഒരു മരവിപ്പ് എന്തൊരു ലോകമാണ്. പ്രതികൾ മൂന്നു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

പത്രത്തിൽ പേരോ മുഖമോ ഇല്ലെങ്കിലും നാട്ടിലൊക്കെ എല്ലാവരുമറിഞ്ഞിട്ടുണ്ട് ആ ഇര താനാണെന്ന്.വീട്ടിൽ നിന്നും ആരും പുറത്തിറങ്ങാറില്ല. അമ്മ അന്നു തുടങ്ങിയ കരച്ചിലാണ്. രാത്രി ഇറങ്ങി നടന്നത് വലിയ കുറ്റമായതുകൊണ്ട് ഒന്നും പ്രതികരിച്ചില്ല.
ഇനി അനിയത്തിയുടെ ഭാവി എന്താവും അതാണ് അച്ഛൻ്റെ പേടി. എന്തിന് പറയുന്നു ചെറിയച്ഛൻന്മാർക്കും വല്യച്ഛൻ ന്മാർക്കും വരെ പേടിയാണ് താൻ കാരണം അവരുടെ മക്കളെ ഓർത്ത്.കുടുംബത്തിൻ്റെ പേര് വരെ കളഞ്ഞു കുളിച്ചില്ലെ.സഹതാപവും കുറ്റപ്പെടുത്തലും മാത്രം. ആരും തന്നെ മനുഷ്യനായി കാണുന്നില്ല. ഉണങ്ങി തുടങ്ങിയ മുറിവിലേക്ക് നേക്കുമ്പോഴെല്ലാം കണ്ണ് നിറയും.ആശുപത്രിയിലെ ആ ദിവസങ്ങൾ ഓർക്കാൻ വയ്യ. അന്നൊക്കെ ചികിത്സിച്ച ഡോക്ടറോഡ് വല്ലാത്ത ബഹുമാനം തോന്നി. ഇങ്ങനെയെങ്കിൽ ഇങ്ങനെ തന്നെ മാറ്റിയത് ഡോക്ടറാണ്. കഴുകൻ്റെ കണ്ണുകളില്ലാത്ത ഒരു നല്ല മനുഷ്യൻ. ഒരു സാധാരണക്കാരൻ. എപ്പോഴും ചിരിക്കുന്ന ഒരാൾ.
ഒരു പാട് ചിന്തിച്ചിട്ടൊന്നുമല്ല ഈ തീരുമാനം. ഈ സ്ഥിതിയിലുള്ള എന്നെ കെട്ടാൻ ആർക്കെങ്കിലും ഒക്കുമോ.? സഹതാപം ആഗ്രഹിക്കുന്നില്ല. ഒരു കൂട്ട് അതാണ് ആവശ്യം.

വായിച്ചെടുക്കാൻ കഴിയാത്ത ചുറ്റുമുള്ള കണ്ണുകളിൽ നിന്നും ഒളിച്ചോട്ടം.പെട്ടെന്നാണ് ആരോ വാതിലിൽ മുട്ടിയത് കതക് തുറന്നതും അച്ഛൻ മുഖത്ത് നോക്കി ഒന്ന് തന്നു.ഇപ്പോ നാറ്റിച്ചതു പോരാണ്ടാണോ എഫ് ബി യിൽ പോസ്റ്റ് ഇട്ടത്. ചെറിയച്ഛൻ വിളിക്കുമ്പോഴാ അറിഞ്ഞത്.ഇങ്ങനെ ഒരു നാശം വേറെയില്ല.നിൻ്റെ ഒറ്റ വാശിക്കാ പുറത്ത് പഠിക്കാൻ വിട്ടതും ജോലി ശരിയായപ്പോൾ വേണ്ടാന്ന് പറയാഞ്ഞതും എന്നിട്ട്.അച്ഛാ ഞാൻ പറഞ്ഞില്ലെ ജോലി കഴിഞ്ഞ് വരുമ്പോൾ സാധനങ്ങൾ വാങ്ങി കടയിൽ നിന്ന് എടുക്കാൻ മറന്നൂന്ന് രാത്രിയാ ഓർമ്മ വന്നെ അതാ ആ നേരത്ത് പോയത്. പക്ഷേ എത്ര പറഞ്ഞിട്ടും എന്തിനാ എന്നെ കുറ്റപ്പെടുത്തണെ.നീയാ പോസ്റ്റ് കളയ്.
ഇല്ലച്ഛാ എനിക്ക് ഇവിടെ നിൽക്കാൻ വയ്യ. തിരികെ പോകാനും വയ്യ. എല്ലാം അറിഞ്ഞ് കൊണ്ട് ആരെലും വന്നാൽ.ആര് വരാൻ.? എന്നെ കൊണ്ട് പറയിപ്പിക്കരുത്. നീയിട്ട പോസ്റ്റിനടിയിലെ കമ്മൻ്റ്സ് കണ്ടാ നീ. ഒരച്ഛന് മകളോട് പറയാൻ കൊള്ളില്ല അതൊന്നും.പതിവ് കമൻ്റുകൾ തന്നെയാകും എല്ലാം.

സഹതാപം, കുറ്റം, ഉപദേശം.അതിനിടയിൽ ചിലപ്പോൾ ഒരാളെങ്കിലും.പെട്ടെന്നാണ് ഫോൺ റിംഗ് ചെയ്തത്.ഹലോ രമ്യയാണോ.?അതെ, ആരാ.?ഞാൻ പോസ്റ്റ് കണ്ട് വിളിച്ചതാ.ഉം, ഞാൻ പറഞ്ഞത് ഒക്കെ സത്യമാണ്. തമാശക്കാണെങ്കിൽ വിളിക്കരുത്. ശരിക്കും താൽപര്യമുണ്ടെങ്കിൽ പറയണം.തനിക്ക് എന്നെ മനസ്സിലായില്ലെ, ഞാൻ തന്നെ ചികിത്സിച്ച ഡോക്ടറാടോ.സാറായിരുന്നോ ഞാൻ കരുതി കല്യാണ ആലോചനയാണെന്ന്.അതെ ആലോചന തന്നെയാണ്. എനിക്ക് വിരോധമില്ല രമ്യസാറിനെ പോലെയൊരാൾക്ക് എന്തിനാ ഞാൻ.അതിന് തനിക്ക് എന്താ കുറവ് വിദ്യാഭ്യാസമുണ്ട് , ജോലിയുണ്ട്, ബോൾഡാണ്, അതിലുപരി ഇന്ന് കാണിച്ച ഈ ധൈര്യം. ഇതൊക്കെ മതീടോ.സർ… ഞാൻ.രമ്യ ശരീരമാണ് ഒക്കെ എന്ന് ഞാൻ വിശ്വസിക്കുന്നില്ല കേട്ടോ ധൈര്യം, തൻ്റേടം, ആഗ്രഹം ഇതൊക്കെയാണ് വേണ്ടത്. അത് തനിക്കുണ്ട്. ഒട്ടും കുറഞ്ഞു പോയ ഒരാളല്ല താൻ. തനിക്ക് ഓക്കെയാണെങ്കിൽ ഭാവിയിൽ ഡോക്ടറുടെ ഭാര്യയാണ്. ഞാൻ വീട്ടിലേക്ക് വരാം. എല്ലാരോടും സംസാരിക്കാം.അവൾ ചിരിച്ചു. ഞാനും വിശ്വസിക്കുന്നില്ല ശരീരമാണ് ഒക്കെയെന്ന്.വീണ്ടും അവൾ ഫേസ് ബുക്ക് തുറന്നു. അപ്പോഴും ശരീരത്തിൽ മാത്രം ജീവിതമർപ്പിച്ചവരുടെ കമ്മൻ്റുകൾ നിറഞ്ഞു കൊണ്ടിരുന്നു.

എഴുതിയത് : മനീഷ് പി