45 മിനിറ്റിൽ ജോലിക്ക് എത്തണം കൈ കാണിച്ചപ്പോൾ നിർത്തിയത് ഒരു അമ്മാവൻ ജോലി പോകും എന്ന് കരുതി പക്ഷെ സംഭവിച്ചത്

EDITOR

നികിത അയ്യർ സമൂഹമാധ്യമമായ തന്റെ ലിങ്കിടിൻ പ്രൊഫൈലിൽ കുറിച്ച വാക്കുകൾ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. താൻ ബംഗളുരുവിൽ ജോലിക്ക് പോകാൻ ഓട്ടോ കൈകാണിച്ചതും അതിലെ ഡ്രൈവർ പട്ടാഭിരാമൻ എന്ന ഓട്ടോ ഡ്രൈവറെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിഞ്ഞപ്പോൾ ഇത് പറയാതിരിക്കാൻ കഴിയില്ല എന്ന് നികിത പറയുന്നു.നികിതയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.സമയത്തു ജോലിക്കു എത്താനായി ഒരു യൂബർ ഓട്ടോ കൈകാണിച്ചു .സ്ഥലം ബാംഗ്ലൂർ ആയതു കൊണ്ട് തിരക്കും ഊഹിക്കാല്ലോ. ആ തിരക്കിലും ഒരാൾ ഓട്ടോ നിർത്തി.ഓട്ടോ അടുത്ത് വന്നപ്പോൾ ആണ് അത് ശ്രദ്ധിച്ചത് അല്പം പ്രായം കൂടിയ ഒരാൾ ആയിരുന്നു ഓട്ടോ ഓടിച്ചിരുന്നത് .ഇദ്ദേഹത്തിന് എന്നെ സമയത്തിന് അവിടെ എത്തിക്കാൻ കഴിയുമോ എന്നത് ആയിരുന്നു പ്രധാന പേടി.സമയത്തിന് വില പറയേണ്ടതില്ലല്ലോ.

അദ്ദേഹത്തിന്റെ ക്ഷീണവും പ്രായവും മനസിലാക്കിയ ഞാൻ അദ്ദേഹത്തോട് തന്നെ ചോദിച്ചു സമയത്തിന് മുന്നേ എന്നെ ഓഫീസിൽ എത്തിക്കാൻ കഴിയുമോ ? അദ്ദേഹം വളരെ മനോഹരമായ ഇംഗീഷിൽ എന്നോട് മറുപിടി പറഞ്ഞു .74 വയസ്സുകാരനായ അദ്ദേഹം ഇത്ര മനോഹരമായി ഇംഗ്ളീഷ് സംസാരിക്കുന്നത് തന്നെ എന്നെ അത്ഭുതപ്പെടുത്തി.അദ്ദേഹത്തിന്റെ ഇംഗ്ളീഷ് കേട്ടപ്പോൾ തന്നെ ഒരു റിസേർച്ചർ എന്ന നിലയിൽ കൂടുതൽ കാര്യങ്ങൾ അദ്ദേഹത്തെ കുറിച്ച് അറിയാൻ തോന്നി .ഇ നാല്പത്തഞ്ചു മിനിറ്റ് യാത്രയിൽ ഞാൻ ഒന്നൊന്നായി അദ്ദേഹത്തോട് ചോദിച്ചു .എന്റെ ഓരോ ചോദ്യത്തിന് വ്യക്തമായി മറുപിടി അദ്ദേഹം നൽകി.

തന്റെ ജീവിതത്തിലെ അവിസ്മരണീയമായ ആ 45 മിനിറ്റിൽ എനിക്ക് ലഭിച്ച ഉത്തരങ്ങൾ ഇങ്ങനെയാണ് എംഎയും എംഎഡും കഴിഞ്ഞ് മുംബൈയിലെ ഒരു കോളജില്‍ ഇംഗ്ലിഷ് അധ്യാപകനായാണ് പട്ടാഭിരാമൻ കരിയർ തുടങ്ങിയത്. കര്‍ണാടകയില്‍ ജോലി ലഭിക്കാതെ വന്നതോടെയാണ് ജോലി തേടി മഹാരാഷ്ട്രയിലേക്ക് പോകേണ്ടി വന്നത്. കര്‍ണാടകയിലെ കോളജുകളിലും മറ്റും ജോലി തേടി പോയപ്പോഴൊക്കെ നിങ്ങളുടെ ജാതി എന്താണെന്നായിരുന്നു ചോദിച്ചത്. പേര് പട്ടാഭിരാമന്‍ എന്നാണെന്നു മറുപടി നല്‍കിയതോടെ ഞങ്ങള്‍ അറിയിക്കാം എന്ന പതിവു മറുപടിയാണ് എല്ലാവരും നല്‍കിയത്.കര്‍ണാടകയിലെ കോളജുകള്‍ നിരാശപ്പെടുത്തിയതോടെ മുംബൈയിലെ പ്രശസ്തമായ ഒരു കോളജില്‍ അദ്ദേഹം ജോലിക്ക് ശ്രമിക്കുകയും തിരഞ്ഞടുക്കപ്പെടുകയുമായിരുന്നു. അറുപതാം വയസ്സില്‍ വിരമിക്കുന്നതുവരെ 20 വര്‍ഷം അദ്ദേഹം അവിടെ ഇംഗ്ലിഷ് പ്രഫസറായിരുന്നു. ജോലിയില്‍നിന്നു വിരമിച്ച ശേഷമാണ് അദ്ദേഹം ബെംഗളൂരുവിലേക്ക് തിരിച്ചെത്തിയത്.

ജീവിത സാഹചര്യങ്ങൾ മൂലം ശേഷം ഊബർ ഓട്ടോ ഓടി തുടങ്ങി .അവിടെ സ്വകാര്യ കോളജുകളില്‍ അധ്യാപകര്‍ക്ക് പരമാവധി 15,000 രൂപ വരെയാണ് അന്ന് ലഭിച്ചിരുന്നത്. സ്വകാര്യ കോളജായതിനാല്‍ പെന്‍ഷനും ഇല്ല. പക്ഷെ ഇവിടെ ഒരു ദിവസം ഓട്ടോ ഓടിച്ചാല്‍ 700 മുതല്‍ 1500 രൂപ വരെ കിട്ടും. എനിക്കും എന്റെ ഗേള്‍ ഫ്രണ്ടിനും കഴിയാന്‍ ഇതു ധാരാളം എന്നാണ് പട്ടാഭിരാമന്‍ പറഞ്ഞത്.എന്ത് കൊണ്ട് അദ്ദേഹം ഭാര്യയെ ഗേൾ ഫ്രണ്ട് എന്ന് വിളിച്ചത് എന്ന് കൂടെ അറിഞ്ഞപ്പോൾ അദ്ദേഹത്തോടുള്ള എന്റെ ബഹുമാനം കൂടിയത് അല്ലാതെ കുറഞ്ഞില്ല.അദ്ദേഹം അതിനുള്ള മറുപിടി തന്നത് ഇങ്ങനെ.

ഞാൻ അവളെ ഭാര്യയെന്നു വിളിക്കുന്ന നിമിഷം മുതല്‍ തന്നെ അവര്‍ അടിമകളാണെന്ന ബോധമാണ് പലര്‍ക്കുമുണ്ടാവുന്നത്. നിങ്ങളേക്കാള്‍ ഒന്നിലും താഴെയല്ല നിങ്ങളുടെ ജീവിത പങ്കാളി. പലപ്പോഴും അവര്‍ നിങ്ങളേക്കാള്‍ മുകളിലുമാണ്’ ശരിക്കും അദ്ദേഹം എന്നെ 45 മിനിറ്റുകൾ കൊണ്ട് അത്ഭുതപ്പെടുത്തി . അദ്ദേഹത്തിന്റെ മകനും കുടുമ്പവും വേറെ ആണ് താമസം എന്നും ഞാൻ മനസിലാക്കി വാടക 12000 /- നല്‍കാന്‍ മാതാപിതാക്കളെ സഹായിക്കാറുണ്ടെങ്കിലും മകനും കുടുംബവും വേറേയാണ് താമസം. ‘ഞങ്ങള്‍ മക്കളുടെ സംരക്ഷണയിലല്ല കഴിയുന്നത്. അവര്‍ അവരുടെ ജീവിതവും ഞങ്ങള്‍ ഞങ്ങളുടെ ജീവിതവും സന്തോഷത്തോടെ ജീവിക്കുന്നു’ എന്നായിരുന്നു പട്ടാഭിരാമന്റെ വാക്കുകൾ.
‘ജീവിതത്തെക്കുറിച്ച് ഒരു പരാതിയില്ല, ഒന്നിലും പശ്ചാത്താപമില്ല. ഇവരിൽ നിന്ന് പഠിക്കാൻ ഒരുപാടുണ്ട് താനും .