ഒരു വർഷം മുൻപ് ചോര വാർന്നു ഇ കുട്ടി റോഡിൽ കിടന്നപ്പോൾ എല്ലാരേയും പോലെ വഴി ഒഴിഞ്ഞു പോയിരുന്നെങ്കിൽ ഇ സന്തോഷം ലഭിക്കില്ല കുറിപ്പ്

EDITOR

റോഡിൽ അപകടം കണ്ടാൽ തിരിഞ്ഞു നോക്കാതെ പോകുന്നവർ ആണ് നമുക്ക് ചുറ്റും ഉള്ളത് .അപകടത്തിൽ ഇടപെട്ടാൽ നൂലാമാലകളിലും പോലീസ് കേസുകളിലും പെടുമോ എന്ന് കരുതി ആണ് പലരും അപകടം കണ്ടാൽ തിരിഞ്ഞു നോക്കാതെ പോകുന്നത് .പക്ഷെ ഇപ്പോൾ അങ്ങനെ സഹായിക്കുന്നവർ പെടില്ല എന്ന് സോഷ്യൽ മീഡിയകളിലൂടെ നാം വായിച്ചും അറിഞ്ഞിട്ടും ഉണ്ട് .റോഡ് അപകടം കണ്ടാൽ സഹായിക്കേണ്ടത് ആണ് നാം തിരിഞ്ഞു പോകരുത് കാരണം ഇ കുറിപ്പിൽ വായിക്കുന്നത് പോലെ ഇങ്ങനെ പുഞ്ചിരി കാണാൻ കഴിയും.ഒരിക്കലും മറക്കാത്ത വലിയ കടപ്പാടുകൾ ഉണ്ടാകും .ശ്രീകുമാർ എഴുതിയത് ഇങ്ങനെ.

ഈ കൂടികാഴ്ച്ച ഈശ്വര നിശ്ചയമാണ്.എന്റെയും എന്റെ മകളുടെയും നടുവിൽ ശോഭ പുഞ്ചിരിയോടെ നിൽക്കുന്നതു കണ്ടോ?കഴിഞ്ഞ വർഷം ഏപ്രിൽ 30 ന് രാവിലെ 9 മണിക്ക് മണ്ണുത്തി ബൈപ്പാസിലുണ്ടായ സ്കൂട്ടർ അപകടത്തിൽ ശോഭക്ക് ഗുരുതരമായ് പരിക്കേറ്റിരുന്നു. റോഡിൽ ചോ  ര വാർന്ന് കിടക്കുകയായിരുന്ന ഈ കുട്ടിയെ കണ്ടിട്ടും പല വാഹന യാത്രക്കാരും വഴി ഒഴിഞ്ഞു പോകുന്ന കാഴ്ച്ചയാണ് ഞാൻ കണ്ടത്. എന്റെ ബൈക്ക് റോഡരികിൽ നിർത്തി ഞാൻ ഓടി ച്ചെന്ന് സഹായത്തിന് ആളുകളെ വിളിച്ചു. മനസ്സാക്ഷിയുള്ളരണ്ട് ചെറുപ്പക്കാർ ഓടി വന്നു.  ക്ഷമിക്കണംഅവരുടെ പേര് ഓർമ്മയില്ല അതിൽ ഒരാളുടെ കാറിൽ തന്നെ പെൺകുട്ടിയെ കയറ്റി മിഷ്യൻ ഹോസ്പിറ്റലിലേക്ക് പാഞ്ഞു ബാഗിലുണ്ടായിരുന്ന ആധാർ കാർഡ് ഫോട്ടോ എടുത്ത് പട്ടികാട്ടുള്ള സുഹൃത്ത്ക്കൾക്കും പോലീസിനും അയച്ചു കൊടുത്തു.അര മണിക്കൂറിനകം സഹോദരൻ സന്ദോഷും സുഹൃത്ത്ക്കളും ആശുപത്രിയിലെത്തി.

ഗുരുതരമായിരുന്നു പരിക്ക്.ഒന്നുരണ്ട് ദിവസങ്ങൾക്കു ശേഷമാണ് ശോഭക്ക് ബോധം തന്നെതിരിച്ചു കിട്ടിയത് പിന്നെ നീണ്ട ആശുപത്രിവാസം. ഇപ്പോൾ വീട്ടിൽ വിശ്രമം. ഇപ്പോഴും ചെറിയ പ്രശ്നങ്ങളെല്ലാം ഉണ്ടെങ്കിലും ശോഭ പൂർണ്ണ ആരോഗ്യവതിയാണെന്ന് അച്ഛനും അമ്മയും പറയുമ്പോൾ ശോഭയുടെ കണ്ണുകളിലും കണ്ടു തിളക്കം. ആരോഗ്യ വിവരങ്ങൾ സഹോദരൻ വഴി അറിയാറുണ്ടെങ്കിലും നേരിൽ ഉള്ള കൂടികാഴ്ച്ച ശോഭ പൂർണ്ണ ആരോഗ്യ വതി ആയതിനു ശേഷം മതിയെന്ന് തീരുമാനിച്ചിരുന്നു. ഇന്ന് അവരുടെ വീട് തേടി പിടിച്ച് എത്തി. ആ മുഖത്തെ പുഞ്ചിരിയും ആത്മവിശ്വാസവും കണ്ടറിഞ്ഞപ്പോൾ മനസ്സിനുണ്ടായ സന്ദോഷം നിങ്ങളുമായ് പങ്ക് വക്കണമെന്ന് തോന്നിയതിനാലാണ് ഈ കുറിപ്പ്.ഒപ്പം ഒരു അഭ്യർഥന എത്ര തിരക്കുള്ളവരാണങ്കിലും അതിലുമൊക്കെ വലുതാണ് അപകടത്തിൽ പെട്ടുകിടക്കുന്നവരുടെ ജീവനെന്ന ചിന്ത നമുക്കു വേണം.
കടപ്പാട് ശ്രീകുമാർ ആമ്പല്ലൂർ