ഞാൻ മരിച്ചു പോയാൽ വീട്ടുകാർ എല്ലാവരും ഞെട്ടും കരയും എന്നൊക്കെ കരുതി പക്ഷെ സംഭവിച്ചത് ഇങ്ങനെ കാരണം

EDITOR

ഞാൻ മരിച്ചു പോയാൽ എല്ലാവരും ഞെട്ടും,കരയും എന്നൊക്കെ നമ്മൾ വിചാരിക്കും എന്നാൽ ഒന്നും ഉണ്ടാകില്ല നമ്മുടെ ജീവിതത്തെ പറ്റി ഒന്നു നോക്കാംനമ്മൾ എന്തോ വല്യ സംഭവമാണെന്നൊക്കെ വിചാരിക്കും,നമ്മളില്ലങ്കിൽ ഈ ലോകം തന്നെ നിന്നുപോകും എന്നൊക്കെ കരുതും.എന്നാൽ മനസിലാക്കിക്കോളു നമ്മളിവിടുന്നു അടുത്തനിമിഷം എടുക്കപ്പെട്ടാൽ നമ്മളറിയുന്ന പകുതിയിലേറെപ്പേർ ഒന്നറിയുക പോലുമില്ല.ചുരുക്കം ചിലരൊക്കെ ചിലപ്പോൾ ഒന്ന് പതറിയേക്കാം,നമ്മോടൊട്ടി നിൽക്കുന്ന ചെറിയൊരുപിടി ആൾക്കാർ കുറച്ചു നാളത്തേക്ക് നമ്മളെ ഓർത്തേക്കും,പിന്നീട് അവരും മറക്കും.അങ്ങനെ നോക്കിയിരിക്കുന്ന ഞൊടിയിൽ ഒട്ടും പ്രതീക്ഷിക്കാതെ ചുമ്മാ അങ്ങ്‌ അടഞ്ഞു പോകുന്ന അദ്ധ്യായങ്ങളാണ് നമ്മളോരുത്തരും.നന്ദി പറയാൻ പോലും ജീവിതം നമുക്കൊരവസരം തരണമെന്നില്ല.

അലമാരിയിൽ എടുക്കാതിരിക്കുന്ന പാത്രത്തിൽ ഒരുതവണയെങ്കിലും വയറു നിറയെ ആഹാരംകഴിക്കുക എടുക്കാതെ വച്ചിരിക്കുന്ന വസ്ത്രങ്ങളൊക്കെ ഒന്നണിയുക ഇഷ്ടപ്പെട്ട ഭക്ഷണങ്ങളൊക്കെ ഉണ്ടാക്കി വാങ്ങി കഴിക്കുക.പേഴ്സിൽ എടുക്കാതെ സൂക്ഷിച്ചു വച്ചിരിക്കുന്ന ആ രണ്ടായിരത്തിന്റെ നോട്ടെടുത്തു പോയൊരു സിനിമ കാണുകയോ ഇഷ്ടപ്പെട്ടതു വാങ്ങുകയോ ചെയ്യുക ആ മുടിയൊക്കെയൊന്ന് വെട്ടി മിനുക്കി ഷാംപൂ ഇട്ടു വിടർത്തി മുറ്റത്തൊരു ചാരുകസേരയിലിരുന്നു പ്രകൃതിയുടെ നിശബ്ദതയുടെ ഭംഗി ആസ്വദിക്കുക.സാധിക്കുന്നവർക്ക് തണലാകുക. പുഞ്ചിരി വിതറുക. വെളിച്ചമാകുക.ആശയറ്റവർക്ക് ആശ്രയമാകുക. മറ്റുള്ളവരുടെ മനസ്സിൽ സ്ഥാനം പിടിക്കുന്ന നല്ല പ്രവർത്തികൾ ചെയ്യുക.ജീവിക്കുക ഓരോ നിമിഷവും, ആരെയും തൃപ്തിപ്പെടുത്താൻ അല്ല മറിച്ചു ഓരോ രാത്രിയും കണ്ണടയ്ക്കുമ്പൾ ഉറങ്ങാൻ പാകത്തിന് നമ്മൾ നമ്മളായി ജീവിക്കുക.നമ്മളിവിടുന്നു പോയാൽ ആർക്കും ഒരു നഷ്ടവുമില്ലന്ന് മനസിലാക്കുക നഷ്ടങ്ങൾ പുസ്തകങ്ങളാക്കുക അനുഭവങ്ങൾ പാഠങ്ങളും നേട്ടങ്ങൾ സമ്മാനങ്ങളാക്കുക തോൽവികൾപരീക്ഷണങ്ങളും വേദനകൾ മറവിയിൽ സൂക്ഷിക്കുക സന്തോഷങ്ങൾ ഓർമ്മയിലും സൗഹൃദങ്ങളെ തണൽമരങ്ങൾ ആക്കുക
ശത്രുക്കളെ വഴികാട്ടികളും കടപ്പാട് Ebey Abraham

ചുവടെ ഉള്ള കഥയും അത് തന്നെ ആണ് സൂചിപ്പിക്കുന്നത്  എന്റെ മരണത്തിനു ശേഷം മൂന്നു ദിവസങ്ങൾ കഴിഞ്ഞാണ് ഞാൻ വീട്ടിലേക്കു ചെല്ലുന്നത്.മക്കൾ അവരുടെ പ്രിയപ്പെട്ട അമ്മയുടെ വിയോഗത്തിൽ കരഞ്ഞു ഇരിക്കുകയായിരിക്കുമെന്നു കരുതി, ജയേട്ടൻ ഭാര്യയുടെ വിയോഗത്തിൽ സർവ്വവും നഷ്ടപ്പെട്ടവനെപോലെ ഇരിക്കുക ആവുമെന്ന് കരുതി അല്ല, മൂത്തവളായ നീനു അടുക്കളയിലായിരുന്നു.അവൾ അനിയനും അച്ഛനും ചായ ഇടുകയായിരുന്നു, ഇടക്ക് അടുപ്പത്തിരിക്കുന്ന കറി കരിഞ്ഞോ എന്നും നോക്കുന്നതുകണ്ടു.ഇന്നുവരെ അടുക്കളയുടെ പരിസത്തുവരാത്തവൾ എങ്ങനെ ഇതൊക്കെ പഠിച്ചെന്നു ഞാൻ അത്ഭുതം കൂറി.മകൻ പാത്രം കഴുകി വെക്കുകയായിരുന്നു. കഴിച്ച പാത്രം ഇരുന്നയിടത്തു നിന്ന് മാറ്റാത്തവൻ, എല്ലാ പാത്രങ്ങളും വൃത്തിയായി കഴുകി അടുക്കി വെക്കുന്നു.

ജയേട്ടൻ തുണികളൊക്കെ ഇസ്തിരിയിടുന്നുണ്ടായിരുന്നു. ഇസ്‌തിയിട്ടുവെക്കുന്നത് കണ്ടിട്ട് അക്ഷരാർഥത്തിൽ ഞെട്ടി.ഇസ്തിരിയിട്ടു വെച്ച ഷർട്ട് ഞാൻ ചെന്ന് ബട്ടൻസും ഇട്ടുകൊടുത്താലേ തൃപ്‌തി ആകാറുണ്ടായിരുന്നൊള്ളു.രാവിലത്തെ തിരക്കിൽ ഇതേ ചൊല്ലി എത്ര വഴക്കടിച്ചിരിക്കുന്നു.ഞാനില്ലാതെ എന്റെ അടുക്കളയിൽ തീ പുകയിലെന്നു, ഊണു മേശയിൽ എച്ചിൽ പാത്രങ്ങൾ കുന്നുകൂടുമെന്ന്, വസ്ത്രങ്ങൾ വൃത്തിയാക്കപ്പെടിലെന്ന്, മുറ്റം കരിയില കൊണ്ടു നിറയുമെന്ന്, ഈ വീട് ഉണരുകയായോ ഉറങ്ങുകയോ ഇല്ലെന്ന് ഞാൻ കരുതിയിരുന്നു. അവയൊക്കെ എന്റെ വെറും തോന്നലുകൾ മാത്രമാണ്. ഈ വീടിനു ഒരു മാറ്റമേയൊള്ളു. ഇവിടെ ഞാനില്ലെന്നൊരു മാറ്റം മാത്രം.എന്റെ മക്കളും ഭർത്താവും സ്വയംപര്യാപ്തത കൈവരിച്ചിരിക്കുന്നു. ആശുപത്രിയിൽ കിടക്കയിൽ കിടക്കുമ്പോഴും ഞാൻ ഭയപ്പെട്ടത് എന്റെ മക്കൾ, എന്റെ ഭർത്താവ് അവരെങ്ങനെ ഞാനില്ലാതെ ജീവിക്കുമെന്നായിരുന്നു.പുറത്തു എവിടെയെങ്കിലും പോയാൽ ഓടിയെത്തിയിരുന്നത് ഞാനില്ലാതെ എന്റെ വീടില്ല എന്നൊരു ചിന്തയിലായിരുന്നു പക്ഷെ ഇന്നുഞാൻ മരിച്ച അന്നു അലമുറയിട്ടു കരഞ്ഞ മക്കൾ ഇന്ന് മാറിയിക്കുന്നു. ‘നീ ഇല്ലാതെയെങ്ങനാ ഇന്ദു ഞാൻ ജീവിക്കുക’ എന്നു ചോദിച്ച ജയേട്ടനും ആ സങ്കടത്തിൽ നിന്നൊക്കെ മാറി. ഇവരെയൊക്കെ ഓർത്തു ജീവിക്കാതെ മരിച്ച ഞാനാണ് വിഡ്ഢി.കുടുംബത്തിന് വേണ്ടി, സ്വന്തം സന്തോഷങ്ങൾ മാറ്റി വെച്ചു ജീവിക്കുന്ന ഓരോരുത്തരും വിഡ്ഢികളാണ്.- ജീവിക്കാതെ മരിക്കുന്നവർ.
രചന: അപർണ വിജയൻ