റോഡ് വളരെ മോശം അപ്പോഴേക്കും പ്രസവവേദന ആയി വേഗതയിൽ പോകാൻ കഴിയാത്ത അവസ്ഥ ശേഷം

EDITOR

ജീവിതത്തിന്റെ ഏതൊരു പ്രതിസന്ധി ഘട്ടങ്ങളിലും നമ്മളെ സഹായിക്കാൻ ആരെങ്കിലും എത്തും എന്ന് നമ്മൾ പല ജീവിത സാഹചര്യങ്ങളിലൂടെ മനസിലാക്കിയിട്ടുണ്ട്.ലീലയ്ക്കും അങ്ങനെ ഒരു ദൈവം ആയിരിക്കും മൈമൂന.കാരണം ലീലയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ചത് മൈമൂനയുടെ സമയോചിതമായ ഇടപെടലിലൂടെ ആയിരുന്നു.സംഭവം ഇങ്ങനെ

ഇത് മൈമൂന പാലക്കാട് കോട്ടോപ്പാടം പഞ്ചായത്തിലെ ഒന്നാം വാർഡിൽ കാപ്പുപറമ്പിലെ ആശാ വർക്കറാണ് മൈമൂന കൂമഞ്ചീരി. ചൂരിയോട് ആദിവാസി കോളിനിയിലെ ബാബു എന്നയാളുടെ ഭാര്യ ലീല ഗർഭിണി ആണ്. കോളനി സന്ദർശിക്കുന്ന സമയത്ത് ലീലയെ കാണുകയും എന്തെങ്കിലും സഹായം വേണമെങ്കിൽ തന്നെ വിളിക്കണമെന്ന് ഇവർ പറയാറുണ്ട്.ഇന്നലെ രാത്രി രണ്ടരക്ക് ലീലയുടെ ഭർത്താവ് മൈമൂനയെ ഫോണിൽ വിളിച്ചു ഭാര്യക്ക് തീരെ വയ്യെന്ന് അറിയിച്ചിരുന്നു. കുറേയേറെ ഡ്രൈവർമാരെ വിളിച്ചെങ്കിലും രാത്രി ആയതിനാൽ ആരും വരാൻ തയ്യാറായില്ല. ഒടുവിൽ കോൽക്കാട്ടിൽ സലാം എന്ന ഡ്രൈവർ ആശുപത്രിയിലെത്തിക്കാൻ തയ്യാറായി.

ഓട്ടോയിൽ കയറി ചൂരിയോട് ആദിവാസി കോളനിയിൽ ചെന്ന് ലീലയെയും കയറ്റി മണ്ണാർക്കാട് താലൂക്ക് ആശുപത്രിയെ ലക്ഷ്യമാക്കി പാഞ്ഞു. റോഡ് വളരെ മോശം. കൂടുതൽ വേഗതയിൽ പോകാൻ കഴിയാത്ത അവസ്ഥ. അപ്പോഴേക്കും പ്രസവ വേദനയും ആരംഭിച്ചു. മൈമൂന ലീലയെ ഓട്ടോയിൽ പിടിച്ചു കിടത്തി.ഡ്രൈവറോട് ഇറങ്ങി മാറി നിൽക്കാൻ ആവശ്യപ്പെട്ടു. ആ ഓട്ടോ റിക്ഷയിൽ വെച്ചു തന്നെ പ്രസവം എടുക്കുകയും അമ്മയെയും കുഞ്ഞിനേയും രക്ഷിക്കുകയും ചെയ്തു. തുടർന്ന് അവർ ലീലയെയും കുഞ്ഞിനേയും ആശുപത്രിയിൽ എത്തിച്ചു. ഇപ്പോൾ അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു.

ഇക്കാലത്തു ഒരു MBBS ഡോക്ടർപോലും പ്രസവം എടുക്കാൻ മടിക്കുന്ന കാലഘട്ടത്തിൽ ധൈര്യപൂർവ്വം ഒരു ആശ വർക്കർ ഒരു ആദിവാസിപെൺ കുട്ടിയുടെ പ്രസവം എടുത്തു മാതൃക കാണിച്ചിരിക്കുന്നു.ഇതിന് മുമ്പ് മൈമൂന ഇതേ വിധത്തിൽ പ്രസവം എടുത്തിട്ടുണ്ട്. ഈ പ്രതിസന്ധിസമയത്ത് ലീല യെ പോലെ ഒരാൾക്കു മൈമൂനയും ഓട്ടോ ഡ്രൈവർ സലാം മിന്റെയും തുണയയത് ഒരു വലിയ അനുഗ്രഹം തന്നെ ആണ്.അമ്മയുടേയും കുഞ്ഞിന്റേയും ജീവൻ രക്ഷിച്ച ആശാ വർക്കർ മൈമൂനക്കും ഓട്ടോ ഡ്രൈവർ സലാമിനും അഭിനന്ദനങ്ങൾ.